// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  09, 2018   Monday  

news



എഞ്ചിനീയറിംഗ് പഠിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്.

whatsapp

ന്യൂ ഡല്‍ഹി: ഈ വർഷം രാജ്യത്ത് എഞ്ചിനീയറിംഗ് കോളേജുകളിൽ ഏകദേശം 80,000 സീറ്റുകളുടെ കുറവ് ഉണ്ടാകും. നാലു വർഷത്തിനുള്ളിൽ (2018-19 അക്കാദമിക് സെഷൻ ഉൾപ്പെടെ) ഇതുവഴി 3.1 ലക്ഷം എഞ്ചിനീയറിംഗ് സീറ്റുകൾ ഇല്ലാതാവുമെന്നാണ് കണക്കാക്കുന്നത്. എഞ്ചിനീയറിംഗ് പഠിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഉദാഹരണത്തിന്, 2012-13 വർഷത്തെ അപേക്ഷിച്ച് പഠിക്കാൻ വരുന്നവരുടെ എണ്ണം 1.86 ലക്ഷമായി കുറഞ്ഞിട്ടുണ്ട് ഇപ്പോൾ.

ഓൾ ഇന്ത്യാ കൌൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (എ.ഐ.സി.ടി.ഇ.) നല്‍കിയ വിവരപ്രകാരം 200-ലധികം “നിലവാരമില്ലാത്ത” എഞ്ചിനീയറിംഗ് കോളേജുകൾ അടച്ച്പൂട്ടാനായി അപേക്ഷ നൽകിയിട്ടുണ്ട്. ഈ കോളേജുകൾ പുതിയ വിദ്യാർത്ഥികളെ ചേർക്കില്ലെങ്കിലും നിലവിലെ ബാച്ച് ഗ്രാജുവേറ്റ് ആവുന്നതുവരെ തുടർന്ന് പ്രവർത്തിക്കും. അതേസമയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ ഐ ടി) എന്നീ ഉന്നതശ്രേണിയിലുള്ള സ്ഥാപനങ്ങളിൽ പഠിക്കാൻ വരുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

എല്ലാ വർഷവും 2016-നു ശേഷം എഞ്ചിനീയറിംഗ് സീറ്റുകളുടെ എണ്ണം കുറഞ്ഞ് വരികയാണ്. 2016-17-ൽ എഞ്ചിനീയറിംഗ് ബിരുദതലത്തിൽ പഠിക്കാൻ 15,71,220 സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു. പക്ഷെ 7,87,127 പേരാണ് പഠിക്കാൻ ചേര്‍ന്നത്‌. ഏകദേശം 50.1 ശതമാനത്തിന്‍റെ കുറവാണ് ഇത് കാണിച്ചത്. അതിനും മുമ്പ് 2015-16ൽ 16,47,155 ആയിരുന്നു പ്രവേശനത്തിനു തുറന്നുവെച്ച സീറ്റുകൾ. പക്ഷെ ചേര്‍ന്നതോ 8,60,357 പേർ മാത്രം; ഏകദേശം 52.2 ശതമാനം.

“ഈ വർഷം 80,000 സീറ്റുകൾ കുറവായിരിക്കും. സമീപ കാലത്ത് പുതിയ പ്രവേശനങ്ങൾ വളരെ കുറഞ്ഞതിനാൽ 200-ലേറെ കോളേജുകൾ അടച്ചുപൂട്ടാനുള്ള അപേക്ഷ നൽകിയിട്ടുണ്ട്, "എഐസിടിഇ ചെയർപേഴ്സൺ അനിൽ സഹസ്രാബുദെ പറഞ്ഞു. എന്നാൽ എൻജിനീയറിങ് കോളേജുകൾ അടച്ചുപൂട്ടുന്നത് നിലവിലെ ബാച്ചുകളെ പ്രതികൂലമായി ബാധിക്കുകയില്ല. നിലവിലുള്ള വിദ്യാർഥികൾ കോഴ്സുകൾ പൂർത്തിയാക്കി കഴിയുന്നതുവരെ കോളേജുകൾ തുടർന്നും പ്രവർത്തിക്കും, അദ്ദേഹം ഉറപ്പു നല്‍കി.

Comments


Page 1 of 0