// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 26, 2018 Monday
ന്യൂ ഡല്‍ഹി: സ്കൂള്‍കുട്ടികള്‍ക്കുള്ള സിലബസിന്‍റെ അമിതഭാരം കുറക്കാനുള്ള നീക്കവുമായി അധികൃതർ. എൻ. സി. ഇ. ആർ. ടി (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്) 2019 അധ്യയന വർഷം മുതൽ ഇപ്പോഴത്തെ സിലബസ് പകുതിയോളം കുറക്കുമെന്ന് മാനവ വിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
കോളേജ് വിദ്യാർത്ഥികളുടെ സിലബസിനേക്കാളും കൂടുതലാണ് സ്കൂളിലേത് എന്ന് ചിലപ്പോൾ തോന്നിപോകുമെന്നു ജാവേദ്കർ പറഞ്ഞു.
“വിദ്യാർത്ഥികളുടെ ധാരണാശക്തി വികസിപ്പിക്കുന്ന ഘട്ടത്തിൽ അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകേണ്ടതുണ്ട്. എൻ. സി. ഇ. ആർ. ടിയോട് സിലബസ് പകുതിയായി കുറയ്ക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് 2019 അധ്യയന വർഷം മുതൽ നടപ്പിലാവും,” ജാവേദ്കർ രാജ്യ സഭ ടിവിയുമായുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞു.
സ്കൂൾ പഠന കാര്യങ്ങളെ പരിഷ്ക്കരിക്കാനും അവയെപറ്റി ഉപദേശങ്ങൾ നല്‍കാനും സര്‍ക്കാര്‍ രൂപം കൊടുത്ത സ്ഥാപനമാണ് എൻ. സി. ഇ. ആർ. ടി.
വിദ്യാർത്ഥികൾക്ക്, അവരുടെ പരിപൂര്‍ണ വികസനത്തിനായി, മറ്റ് പ്രവർത്തനങ്ങളിൽ വ്യാപൃതരാവേണ്ടതുണ്ട്. അതിന് സമയം കണ്ടെത്താൻ ഇപ്പോഴത്തെ പാഠ്യപദ്ധതി പകുതിയോളം കുറക്കേണ്ടതിന്‍റെ ആവശ്യമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ വിദ്യാഭ്യാസ നയത്തെപറ്റിയുള്ളൊരു റിപ്പോർട്ട് ജാവേഡേകർ അടുത്ത മാസം അവസാനത്തോടെ സര്‍ക്കാരിന് സമർപ്പിക്കും.
സ്കൂൾ വിദ്യാഭ്യാസത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി പരീക്ഷകളും അച്ചടക്കനടപടികളും ആവശ്യമാണെന്ന് ജാവ്ദേക്കർ പറഞ്ഞു.
"പരീക്ഷകളില്ലാതെ മത്സരവും, ലക്ഷ്യവുമുണ്ടാവില്ല. മെച്ചപ്പെട്ട നേട്ടങ്ങൾ വേണമെങ്ങിൽ മത്സരങ്ങളും വേണം," അദ്ദേഹം അഭിപ്രായപ്പെട്ടു. മാർച്ചിലെ പരീക്ഷയിൽ ഒരു വിദ്യാർത്ഥി പരാജയപ്പെട്ടാൽ, മെയ് മാസത്തിൽ മറ്റൊരു അവസരം ലഭിക്കും. രണ്ടുതവണയും പരാജയപ്പെട്ടാൽ മാത്രമേ, വിദ്യാർത്ഥികള്‍ക്ക് തൊട്ടുമുകളിലെ ക്ലാസ്സിലേക്ക് കയറ്റം കൊടുക്കാതിരിക്കുള്ളുവെന്നും ജാവ്ദേക്കർ പറഞ്ഞു.
ചില അദ്ധ്യാപകരുടെ നിലവാരത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
"വിദ്യാർത്ഥികളുടെ ശക്തിയും ബലഹീനതകളും വിലയിരുത്തുകയും അവര്‍ക്ക് ആവശ്യമായ പരിശീലനം കൊടുക്കയും ചെയ്യുകയാണ് അധ്യാപകരുടെ പ്രധാനജോലി," അദ്ദേഹം കൂട്ടിച്ചേർത്തു.