// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 12, 2018 Monday
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന ക്രിസ്തീയ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ, ആർഎസ്എസ് ബ്രാൻഡ് രാഷ്ട്രീയവുമായുള്ള ബന്ധം ബിജെപിയെ വേട്ടയാടികൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയ പാർട്ടികളുടെ പ്രത്യയശാസ്ത്രങ്ങളേക്കാൾ ഗോത്രം, ഗ്രാമം, വ്യക്തിബന്ധങ്ങൾ എന്നീ പരിഗണനകൾക്കാണ് തിരഞ്ഞെടുപ്പ് മത്സരങ്ങളിൽ ഈ സംസ്ഥാനങ്ങളിൽ കൂടുതൽ പ്രാമുഖ്യം. എല്ലാ സ്ഥാനാർത്ഥികളും ക്രിസ്ത്യാനികളാണെന്നതിനാൽ, മതത്തിന്‍റെ പേരിലുള്ള ചേരിപ്പോരും മത്സരങ്ങളിൽ കുറവാണ്. എന്നാൽ ഈ തിരഞ്ഞെടുപ്പ് സമയത്ത് മതത്തിന്‍റെ നിഴൽ പ്രവര്‍ത്തനങ്ങളിൽ പ്രകടമാണ് . ബാപ്റ്റിസ്റ്റ് സഭ ബിജെപിക്കെതിരായുള്ള നിലപാട്ശ ക്തമാക്കിയിരിക്കയാണ്. വിശ്വാസികളോട് ക്രിസ്ത്യൻ തത്വങ്ങൾ പരിരക്ഷിക്കാനും, പണത്തിന്‍റെയും പുരോഗമനത്തിന്‍റെയും പേര് പറഞ്ഞ് അവയെ തള്ളാതിരിക്കാനും സഭ അപേക്ഷിച്ചു.
ആർ.എസ്.എസ് പിന്തുണയുള്ള ബിജെപി സര്‍ക്കാരിന്‍റെ കീഴിൽ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഏറ്റവും ദാരുണമായ പീഡനമാണ് 2015-2017 കാലത്ത് ഏറ്റുവാങ്ങേണ്ടിവന്നതെന്ന് ഒരു തുറന്ന കത്ത് വഴി, നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ചസ് കൌണ്‍സിൽ (എൻബിസിസി) സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രസിഡന്റുമാരെയും അറിയിച്ചുട്ടുണ്ട്.
"ആർ.എസ്.എസ്സിന്‍റെ രാഷ്ട്രീയവിഭാഗമായ ബി.ജെ.പി അധികാരത്തിലിരിക്കെ, രാജ്യത്ത് ഹിന്ദുത്വ പ്രസ്ഥാനം അഭൂതപൂർവ്വമായ ശക്തി പ്രാപിച്ചുകൊണ്ടിരിക്കയാണ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി," എൻബിസിസി ജനറൽ സെക്രട്ടറി ഈ കത്തിൽ പറയുന്നു. "ഇൻഡ്യയിൽ, ഈ പ്രദേശത്തടക്കം, ക്രിസ്തുമതം തകർക്കാൻ ശ്രമിക്കുന്നവരുടെ പിന്നാലെ നാഗ രാഷ്ട്രീയക്കാർ ഓടികൊണ്ടിരിക്കുമ്പോള്‍ ദൈവം കരയുകയാണ്."
“ഇതൊരു ഭീഷണിയായി (ആർഎസ്എസിന്‍റെ പിന്തുണയോടെയുള്ള ബിജെപി) മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഇവിടത്തെ സഭക്കുവേണ്ടി മാത്രമല്ല, രാജ്യത്തിലെ ക്രിസ്ത്യാനികൾക്കുവേണ്ടി പൊതുവായും, ശക്തമായ ഒരു പ്രസ്താവന ഇറക്കണമെന്ന് ഞങ്ങൾക്ക് തോന്നിയത്," സഭയുടെ നിലപാടിനെ പറ്റി ചോദിച്ചപ്പോൾ എൻബിബിസി ജനറൽ സെക്രട്ടറി ഇന്ത്യൻ എക്സ്പ്രസ്സ്.കോമിനോട് പറഞ്ഞു.
മേഘാലയ, നാഗാലാൻഡ്, മിസോറാം എന്നീ മൂന്ന് ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ രാഷ്ട്രീയ മോഹങ്ങളെ കുറിച്ച് അദ്ദേഹം തീര്‍ത്തും ആശങ്കാകുലനാണ്..