ഈയുഗം ന്യൂസ്
November 17, 2020 Tuesday 06:55:11pm
ദോഹ: ലോകത്ത് മുസ്ലിംകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിൽ നിന്നും അമേരിക്കൻ സൈന്യം വിവരം ചോർത്തുന്നതായും ഈ കമ്പനികളിൽ നിന്നും ഡാറ്റ വിലക്കുവാങ്ങുന്നതായും ഒരു പ്രമുഖ ടെക്നോളജി വെബ്സൈറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
പ്രധാനമായും രണ്ട് ആപ്പുകളിൽ നിന്നാണ് വിവരം ശേഖരിക്കുന്നത്: ലോകത്താകമാനം 98 ദശലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്യ്തിട്ടുള്ള മുസ്ലീം പ്രാര്‍ഥന, ഖുര്‍ആന്‍ ആപ്പായ മുസ്ലിം പ്രോ, അതുപോലെ മുസ്ലീം ഡേറ്റിംഗ് ആപ്പായ മുസ്ലിം മിംഗിൾ എന്നിവയാണ് അവ.
അമേരിക്കൻ സൈന്യത്തിന് കീഴിലുള്ള ഭീകരവിരുദ്ധ വിഭാഗം ആണ് ഡാറ്റ വാങ്ങിയത്.
വ്യക്തിപരമായ വിവരങ്ങളും ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളുമാണ് ചില കമ്പനികൾ ഈ ആപ്പുകളിൽ നിന്നും ചോർത്തി അമേരിക്കക്ക് വിൽക്കുന്നതെന്ന് ഓണ്‍ലൈന്‍ മാസികയായ മദര്‍ബോര്‍ഡ് റിപ്പോർട്ട് ചെയ്തു.
വാര്‍ത്ത സ്ഥിരീകരിച്ച യു.എസ് സൈന്യം വിദേശ രാജ്യങ്ങളിലെ ഓപ്പറേഷന് വേണ്ടിയാണ് വിവര ശേഖരണം നടത്തുന്നതെന്നും എല്ലാ നിയമങ്ങളും പിന്തുടരുന്നുണ്ടെന്നും പറഞ്ഞു.
ലോകത്ത് ഒമ്പതര കോടി പ്രാവശ്യം ഡൌൺ ലോഡ് ചെയ്ത ആപ്പ് ആണ് മുസ്ലിം പ്രൊ. നമസ്കാര സമയം, കഅബയുടെ ദിശ, ഖുർആൻ പാരായണം എന്നിവ ഈ ആപ്പ് നൽകുന്നു.
ഇത്തരം ആപ്പുകളിലൂടെ അമേരിക്കയിൽ 25 ദശ ലക്ഷം ആളുകളെ പിന്തുടരുന്നതായും യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നീ മേഖലകളിൽ 40 ദശ ലക്ഷം പേരെ പിന്തുടരുന്നതായും റിപ്പോർട്ട് പറയുന്നു.
അതേസമയം അമേരിക്കൻ സൈന്യത്തിന്റെ നടപടിയെ അമേരിക്കയിലെ സെനറ്റർ ഇല്ഹാൻ ഒമർ അപലപിച്ചു.