// // // */ E-yugam


ഈയുഗം ന്യൂസ്
March  21, 2024   Thursday   12:51:02pm

news



whatsapp

ദോഹ: ഖത്തർ എയർവേയ്‌സ്, എമിറേറ്റ്‌സ്, സിംഗപ്പൂർ എയർലൈൻസ് എന്നിവയ്‌ക്ക് സമാനമായ സേവനവും ഗുണനിലവാരവും കൈവരിക്കാൻ എയർ ഇന്ത്യ ശ്രമിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ പറഞ്ഞു.

2022 ജൂലൈയിലാണ് വിൽസൺ എയർ ഇന്ത്യയുടെ നേതൃത്വം ഏറ്റെടുത്തത്.

ഗൾഫ് ആസ്ഥാനമായുള്ള വിമാനക്കമ്പനികൾ ഉൾപ്പെടെ ഇന്ത്യയ്ക്ക് ചുറ്റുമുള്ള എയർലൈനുകൾ എയർ ഇന്ത്യയുടെ ദൗർബല്യം കാരണമാണ് വളർന്നതെന്നും എന്നാൽ അവരിൽ നിന്ന് വിപണി തിരിച്ചുപിടിക്കാനും രാജ്യത്തെ യാത്രക്കാരുടെ കേന്ദ്രമാക്കി മാറ്റാനുമുള്ള അവസരമാണ് എയർ ഇന്ത്യക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ്, ഇത്തിഹാദ് എയർവേയ്‌സ്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ എയർലൈനുകൾ ഇന്ത്യയിലെ അവരുടെ ഹബ്ബുകൾ വഴി ഇന്ത്യയിലേക്കും തിരിച്ചും ഗണ്യമായ അന്താരാഷ്ട്ര ഗതാഗതം നൽകുന്നു, അദ്ദേഹം പറഞ്ഞു.

വിപണി വിഹിതം വീണ്ടെടുക്കാനും ലോകത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിക്കാനും ഞങ്ങൾക്ക് അവസരമുണ്ട്, ഇന്ത്യയെ സഞ്ചാരികളുടെ കേന്ദ്രമാക്കി മാറ്റും. കാരണം നമ്മളുടെ ഭൂമിശാസ്ത്രം ഞാൻ സൂചിപ്പിച്ച എല്ലാ എയർലൈനുകളേയും പോലെ പ്രയോജനകരമാണ്, ”വിൽ‌സൺ പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഗൾഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ഏവിയേഷൻസ് കരാറുകൾ വിപുലീകരിക്കാൻ ഇന്ത്യൻ സർക്കാർ വിസമ്മതിക്കുകയാണ്. ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവിസ് നടത്തുന്നതിൽ ഗൾഫ് വിമാനക്കമ്പനികൾക്ക് ഇത് തടസ്സമാകുന്നു.

എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രാദേശിക വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകളുടെ വിപുലീകരണത്തെ പിന്തുണയ്ക്കുകയാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്.

Comments


Page 1 of 0