// // // */ E-yugam


ഈയുഗം ന്യൂസ്
January  31, 2023   Tuesday   06:12:25pm

news



whatsapp

ദോഹ: വേൾഡ് കപ്പിൽ മെക്സിക്കോയുമായുള്ള മത്സരമായിരുന്നു ഏറ്റവും പ്രയാസമേറിയതെന്ന് അര്ജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. വേൾഡ് കപ്പിന് ശേഷം നൽകിയ ആദ്യ അഭിമുഖത്തിലാണ് മെസ്സി മനസ്സ് തുറന്നത്.

സൗദി അറേബ്യയുമായുള്ള ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിന് ശേഷം മെക്സിക്കോയുമായുള്ള മത്സരത്തിൽ എന്ത് വിലകൊടുത്തും ജയിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അതുകൊണ്ടായിരിക്കാം ഏറ്റവും മോശമായി കളിച്ച മത്സരവും അതായിരുന്നെന്നും അര്ജന്റീന റേഡിയോയുമായി നടത്തിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.

64 ആം മിനിറ്റിൽ ഗോൾ നേടിയാണ് മെസ്സി അര്ജന്റീന ടീമിനെ ടൂർണമെന്റിൽ നിന്ന് പുറത്താകുന്നതിൽ നിന്നും രക്ഷപ്പെടുത്തിയത്. "ഡിസംബർ 18 ന് എല്ലാം മാറിമറിഞ്ഞു. ഞാൻ ജീവിതകാലം മുഴുവൻ ആഗ്രഹിച്ചതും സ്വപ്നം കണ്ടതും യാഥാർഥ്യമായി," മെസ്സി പറഞ്ഞു.

വേൾഡ് കപ്പ് നേടിയതിന് ശേഷം മെസ്സിയുടെ ട്രോഫിയുമായുള്ള ഇൻസ്റ്റാഗ്രാം ഫോട്ടോ 75 മില്യൺ പേർ ലൈക് ചെയ്തിരുന്നു. സോഷ്യൽ മീഡിയയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ ലൈക് ചെയ്ത ഫോട്ടോ.

ശേഷം സന്ദേശങ്ങളുടെ പ്രളയമായിരുന്നെന്നും ഇൻസ്റ്റാഗ്രാം അക്കൗണ്ട് ബ്ലോക്ക് ആയതായും മെസ്സി പറഞ്ഞു.

Comments


   bIggest push

Page 1 of 1